ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ കൊല്ലം തുളസി മാപ്പു പറഞ്ഞു. അതൊരു അബദ്ധ പ്രയോഗമായിരുന്നെന്നും പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണമായിരുന്നു അതെന്നും തുളസി ഒരു ഓണ്‍ലെെന്‍ മാധ്യമത്തോട് പറഞ്ഞു. അയ്യപ്പഭക്തന് എന്ന നിലയില്‍ തന്റെ വേദനയാണ് അവിടെ പങ്കുവച്ചതെന്നും തുളസി കൂട്ടിച്ചേര്‍ത്തു.
ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലേക്കും മറ്റൊന്ന് ഡൽഹിയിലേക്കും വലിച്ചെറിയണമെന്നായിരുന്നു കൊല്ലം തുളസിയുടെ പ്രസംഗം.
വിധി പറഞ്ഞ സുപ്രീം കോടതിയെയും അവഹേളിച്ചു കൊണ്ടാണ് തുളസി പ്രസംഗിച്ചത്. കേസില്‍ വിധിപറഞ്ഞ ജഡ്ജിമാര്‍ ശുംഭന്മാരാണെന്നായിരുന്നു വിവാദ പരാമര്‍ശം.
ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു തുളസി. ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ശ്രീധരന്‍പിളളയായിരുന്നു ജാഥയുടെ ക്യാപ്റ്റന്‍. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക