രാജ്യസുരക്ഷയെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ ബി എസ് എഫ് ജവാൻ അറസ്റ്റിൽ. ഷെയ്ഖ് റിയാസുദ്ദീന്‍ എന്നയാളെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ബിഎസ്എഫില്‍ ഓപറേറ്ററായിരുന്നു ഇയാള്‍.
പാക്കിസ്ഥാന് ഇന്റലിജന്റ്സ് ഏജന്‍സിക്ക് (ഐഎസ്എ) രാജ്യത്തെ സംബന്ധിക്കുന്ന തന്ത്രപ്രധാന വിവരങ്ങള്‍ ഇയാൾ കൈമാറിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിര്‍ത്തി മതിലുകളെ സംബന്ധിക്കുന്ന ദൃശ്യങ്ങള്‍, അതിര്‍ത്തിയിലെ റോഡുകള്‍ സംബന്ധിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും ബിഎസ്എഫ് യൂണിറ്റ് ഓഫീസര്‍മാരുടെ നമ്പറുകളും അടക്കമാണ് റിയാസുദ്ദീന്‍ ഐഎസ്എ ക്ക് കൈമാറിയത്. ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട്, ദേശീയ സുരക്ഷാനയം എന്നിവയനുസരിച്ചുള്ള കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിട്ടുള്ളത്. രണ്ട് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക