സന്നിധാനം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലും യുവതീ പ്രവേശനത്തിന് എതിരെ കടുത്ത നിലപാട് എടുത്ത് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. ഒരു കാരണവശാലും ശബരിമലയിൽ ആചാര ലംഘനം അനുവദിക്കില്ലെന്നാണ് രാജീവരരുടെ നിലപാട്. യുവതി പ്രവേശിച്ചാല്‍ ശ്രീകോവില്‍ പൂട്ടി താക്കോല്‍ ക്ഷേത്ര അഡ്മിനിസ്ട്രേറ്റര്‍ക്ക് നല്‍കുമെന്നാണ് തന്ത്രിയുടെ നിലപാട്.
സുരക്ഷാചുമതലയുള്ള ഐജി എം ആര് അജിത് കുമാര്‍ ഇതിനിടെ സോപാനത്ത് മേല്‍ശാന്തിയുടെ മുറിയിലെത്തി ചര്‍ച്ച നടത്തി. ശബരിമലയില്‍ യുവതികള്‍ കയറി ആചാരലംഘനമുണ്ടായാല്‍ നട അടച്ച് ശുദ്ധികലശം നടത്തുമെന്ന് മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന് നമ്ബൂതിരിയും അറിയിച്ചു. യുവതികള്‍ വീണ്ടുമെത്തിയാല്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നും മേല്‍ശാന്തി വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയോടെ തന്ത്രി കണ്ഠര് രാജീവര് എത്തുമെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കാര്യങ്ങള്‍ നടപ്പാക്കുമെന്നും മേല്‍ശാന്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക