ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിമാസ വരുമാനത്തിൽ വൻഇടിവ്. പ്രളയത്തിന് ശേഷമാണ് വരുമാനത്തിൽ ഇത്രയധികം ഇടിവ് സംഭവിച്ചതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. പ്രളയത്തിന് മുൻപ് വരെ പ്രതിമാസം നാല് കോടിയോളം രൂപയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വരുമാനമായി ലഭിച്ചു കൊണ്ടിരുന്നത്. എന്നാൽ ഴിഞ്ഞ ജൂണിന് ശേഷം ഈ തുകയില്‍ വലിയ വ്യത്യാസം അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ മൂന്നേകാല്‍ കോടിയും സെപ്റ്റംബറില്‍ മൂന്നരക്കോടിയുമാണ് വരുമാനമായി ലഭിച്ചത്. അതേസമയം ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പണമിടരുത് എന്ന പ്രചരണമല്ല വരുമാനക്കുറവിന് കാരണമെന്ന് ചെയര്മാന് കെബി മോഹന്‍ദാസ് വ്യക്തമാക്കി.
ഭക്തര്‍ സ്വമേധയാ ചെയ്യുന്ന വഴിപാടുകള്‍ ഏതെങ്കിലും വ്യക്തികളോ സംഘടനകളോ വിചാരിച്ചാല്‍ തടയാനാകില്ല. പ്രളയക്കെടുതി ക്ഷേത്രവരുമനക്കുറവിന് ഇടയാക്കിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക