ശബരിമല നടയടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിലെ മലക്കം മറിഞ്ഞു ബിജെപി സംസ്ഥാന അധ്യക്ഷന് പി.എസ് ശ്രീധരൻ പിള്ള. കോഴിക്കോട് യുമോർച്ച പരിപാടിയിൽ പി.എസ് ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തിലാണ് ശബരിമല നടയടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രി തന്നെ വിളിച്ചുവെന്ന് ശ്രീധരന് പിള്ള പറഞ്ഞത്.
എന്നാൽ പ്രസംഗത്തെ തള്ളി തന്ത്രി രംഗത്ത് വന്നതോടെ ശ്രീധരന് പിള്ള മലക്കം മറിയുകയായിരുന്നു.ക്ഷേത്ര നടയടയ്ക്കുന്നതിനുള്ള നിയമോപദേശത്തിനായി തന്ത്രി വിളിച്ചെന്ന മുൻ നിലപാടാണ് കഴിഞ്ഞദിവസം ശ്രീധരന് പിള്ള തിരുത്തിയത്.
എന്നാൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തന്ത്രി വിളിച്ചെന്നാണ് ശ്രീധരൻ പിള്ള പറയുന്നത്. അതേസമയം കേസിൽ ചൊവ്വാഴ്ചവരെ ശ്രീധരൻ പിള്ളയെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക