തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ട എസ്.പി യതീഷ് ചന്ദ്രയെ നിലയ്ക്കലിലെ സുരക്ഷാ ചുമതലയില്‍ നിന്ന് മാറ്റി. തൃശൂര്‍ കമ്മിഷണര്‍ പദവിയിലേക്ക് മടങ്ങിപ്പോകാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങും.
ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാസമ്മേളനത്തില്‍ കൂടുതല്‍ ആക്ഷേപങ്ങള്‍ ഉയരുന്നത് ഒഴിവാക്കാനാണ് നിലയ്ക്കലിലെ കാലാവധി തീരും മുന്‍പ് അദ്ദേഹത്തെ മാറ്റുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.
യതീഷ് ചന്ദ്രയ്ക്ക് പകരം തൃശൂര്‍ റൂറല്‍ എസ്.പി എം.കെ പുഷ്കരന് നിലയ്ക്കലിലെ സുരക്ഷാ ചുമതലയില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക