പുത്തൻ സാങ്കേതികവിദ്യകലവതരിപ്പിച്ച് ലോകത്തെ അമ്പരപ്പിക്കുന്ന കാര്യത്തിൽ എന്നും മുന്നിലാണ് യു എ ഇ. വിമാന വേഗമുള്ള ഹൈപ്പര്‍ ലൂപ്പും ഡ്രൈവറില്ലാ വാഹനങ്ങള്‍ക്കും ശേഷം ഫുജൈറയില്‍ നിന്ന മുംബൈയിലേക്കുള്ള സമുദ്രപാതയുടെ സാധ്യതകളെക്കുറിച്ച് പഠിക്കാനൊരുങ്ങുകയാണ് യു എ ഇ. അബുദാബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവിലാണ് പദ്ധതിയുടെ സാധ്യതകളെപ്പറ്റി ചര്‍ച്ച നടന്നത്.
ഏകദേശം 2000 കിലോമീറ്റര്‍ നീളം വരുന്ന റെയില്‍പാത എന്ന ഈ പദ്ധതി യാഥാർഥ്യമാവുകയാണെങ്കിൽ ഇന്ത്യയില്‍ നിന്നു യുഎഇയിലേക്കു ചരക്കു കൊണ്ടു പോകാനും തിരികെ എണ്ണ കൊണ്ടു വരാനുമുള്ള വ്യാപാര ഇടനാഴിയാണ് വിഭാവനം ചെയ്യുന്നത്.
യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡ് എന്ന കമ്പനിയാണ് സമുദ്രത്തിനടിയിലൂടെയുള്ള റെയില്‍പാത എന്ന ആശയം മുന്നോട്ടുവെച്ചത്. അതിവേഗ പാളത്തിലൂടെ സഞ്ചരിക്കുന്ന അള്‍ട്രാ സ്പീഡ് ഫ്ളോട്ടിംഗ് ട്രെയിനുകളായിരിക്കും പരീക്ഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക