അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്നാണ് ഇന്ത്യ ടു ഡേ, സീ വോട്ടര്‍ സര്‍വ്വെ ഫലങ്ങള്‍ പറയുന്നത്. അതേസമയം ചില എക്സിറ്റ് പോളുകള്‍ മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നു.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് 119 മുതല്‍ 141 സീറ്റുകളും ബി.ജെ.പി 55 മുതല്‍ 72 സീറ്റുകളും നേടുമെന്നാണ് ഇന്ത്യാ ടുഡെ സര്‍വ്വെ പ്രവചിക്കുന്നത്.ആജ്തക് – ആക്സിസ് സര്‍വ്വെ മധ്യപ്രദേശില്‍ പ്രവചിക്കുന്നത് കോണ്‍ഗ്രസ് 104- 122 സീറ്റുകളും ബി.ജെ.പി 120-120 സീറ്റുകളും നേടുമെന്നാണ്.
തെലങ്കാനയില്‍ ടി.ആര്.എസ് 66ഉം കോണ്‍ഗ്രസ് 37ഉം ബി.ജെ.പി 7ഉം മറ്റുള്ളവര്‍ 9ഉം സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൗ പ്രവചിക്കുന്നു. ഛത്തിസ്ഗഢില്‍ റിപ്ലബ്ലിക് – സീ വോട്ടര്‍ സര്‍വ്വെയും ന്യൂസ് നേഷനും കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നു. കോണ്‍ഗ്രസ് 40-50 സീറ്റുകളും ബി.ജെ.പി 35-43 സീറ്റുകളും ബി.എസ്.പി 3-7 സീറ്റുകളും നേടുമെന്നാണ് റിപ്പബ്ലിക് – സീ വോട്ടര്‍ പ്രവചിക്കുന്നത്.
ന്യൂസ് നേഷന്‍ പറയുന്നത് കോണ്‍ഗ്രസ് 40-50 സീറ്റുകളും ബി.ജെ.പി 38-46 സീറ്റുകളും ബി.എസ്.പി 4-8 സീറ്റുകളും മറ്റുള്ളവര്‍ 4 സീറ്റുകള്‍ വരെയും നേടുമെന്നാണ്. അതേസമയം ടൈംസ് നൗ പറയുന്നത് ഛത്തിസ്ഗഢില്‍ ബി.ജെ.പി 46ഉം കോണ്‍ഗ്രസ് 35ഉം ബി.എസ്.പി 7ഉം മറ്റുള്ളവര്‍ 2ഉം സീറ്റുകള്‍ നേടുമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക