ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.തീരുമാനം അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തന്നെ വിട്ടിരിക്കുകയാണ്. ഇതോടെ മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കേണ്ട ചുമതല രാഹുലിന് വന്നിരിക്കുകയാണ്.
മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നാളെ പ്രഖ്യാപിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്കുന്ന സൂചന. സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ഭാഗല്‍, ടിഎസ് സിംഗ് ദേവ് എന്നിവര്‍ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. രാഹുല്‍ ഗാന്ധി പറഞ്ഞത് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ഏറ്റവും എളുപ്പത്തില്‍ ആയിരിക്കുമെന്നാണ്.
അതേസമയം എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന ചര്‍ച്ച ചെയ്ത ശേഷം അവരുടെ നിര്‍ദേശം രാഹുലിനെ അറിയിക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നേരത്തെ അഞ്ച് നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക