മന്ത്രവാദപ്രവൃത്തികളെ തുടർന്ന് ഒന്നരവയസ്സായ മകളെ സ്വന്തം മാതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ താജ്പുര്‍ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. അതേസമയം അതിശൈത്യം മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് മാതാവ് ഗീതാദേവിയുടെ ഭാഷ്യം. എന്നാൽ കുഞ്ഞിന്റെ മൃതശരീരത്തിൽ പാടുകൾ കണ്ടതിനാൽ പോലീസ് ഇവരുടെ മൊഴി കണക്കിലെടുത്തിട്ടില്ല.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്ട്ടത്തിനയച്ചിരിക്കുന്നതിനാല് റിപ്പോര്‍ട്ട് വന്നതിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു. ഗീതാദേവി മകള്‍ സോനത്തിനെ അടിച്ചു കൊന്നുവെന്ന പരാതിയുമായി ഗ്രാമവാസികള്‍ എത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവതിയെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക