ആന്ധ്ര പ്രദേശില്‍ കനത്ത നാശം വിതച്ച് ഫെതായ് ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫെതായ് ചുഴലിക്കാറ്റ് ഇന്നലെ ആന്ധ്രാപ്രദേശില്‍ ആഞ്ഞുവീശിയിരുന്നു. കിഴക്കന്‍ ഗോദാവരി ജില്ലയിലെ കാകിനാഡയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ യാനത്തിനടുത്ത് കത്രേനികോനയ്ക്ക് സമീപമാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്.
ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ആന്ധ്രതീരത്തെ കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദാവരി, വിശാഖപട്ടണം, ശ്രീകാകുളം, കൃഷ്ണ, ഗുണ്ടൂര്‍ ജില്ലകളില്‍ കനത്തമഴയും ശക്തമായ കാറ്റുമുണ്ടായി. 60,000 ഏക്കര്‍ കൃഷി നശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ചുഴലിക്കാറ്റ് സാധ്യത കണക്കിലെടുത്തു 20,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക