കണ്ണൂര്‍ അമ്പായത്തോടു ആയുധങ്ങളുമായി എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു. പൊലീസ് ആയുധങ്ങളുമായി എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
യുധങ്ങളുമായി കൊട്ടിയൂര്‍ അമ്പായത്തോടു ജനങ്ങള്‍ക്കിടയിലൂടെ മാവോയിസ്റ്റുകൾ പ്രകടനം നടത്തിയിരുന്നു. ശനിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍നിന്നു കയറിവന്ന പത്തംഗ സംഘത്തില്‍ ഒരു വനിതയടക്കം നാലു പേരാണ് തോക്കുംപിടിച്ച് പ്രകടനം നടത്തിയത്.
നക്സല്‍ബാരി സിന്ദാബാദ്, വര്‍ഗീയത തുലയട്ടെ എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു പ്രകടനം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരേയും ലൗജിഹാദിനെതിരേയും മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു. മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്ത ഇവര്‍ ചുമരുകളില്‍ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.
ബ്രാഹ്മണ്യത്തിന് ഡൈനാമിറ്റ് വയ്ക്കാന്‍ വര്‍ഗസമരത്തിന് തിരികൊളുത്തുക, ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെ ഈ മണ്ണില്‍ കുഴിച്ചുമൂടാന്‍ വിപ്ലവ ശക്തികളും ജനാധിപത്യ ശക്തികളും ആദിവാസികളും ദളിതരും സ്ത്രീകളും നൂനപക്ഷങ്ങളും ഒറ്റക്കെട്ടായി പോരാടുക എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ ഉള്ളത്.
ടൗണില്‍ ജനത്തിരക്കേറിയ സമയത്തായിരുന്നു മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക