അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതിന് 1400 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്, ജില്ലാ സെക്രട്ടറിമാരായ എം.എ ബ്രഹ്മരാജ്, എം.എന്‍ ഗോപി തുടങ്ങിയവരും ഇക്കൂട്ടത്തില്‍ പെടുന്നു.
ശബരിമല സ്ത്രീ പ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരായി ഇക്കഴിഞ്ഞ 26നായിരുന്നു ബിജെപിയുടെയും ശബരിമല കര്‍മ്മ സമിതിയുടേയും നേതൃത്വത്തില്‍ കാസര്‍കോഡു മുതല്‍ കളിയിക്കാവിള വരെ അയ്യപ്പെ ജ്യോതി തെളിയിച്ചത്.
ഗതാഗതം തടസപ്പെടുത്തല്‍, അനധികൃതമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ബി.ജെ.പി നേതാക്കള്‍ അടക്കമുളളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.അങ്കമാലി, മൂവാറ്റുപുഴ, പെരുമ്ബാവൂര്‍, കുറുപ്പംപടി എന്നിവിടങ്ങളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അങ്കമാലിയില്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത മുന്‍ പി.എസ്.സി ചെയര്മാന് ഡോ. കെഎസ് രാധാകൃഷ്ണന്, മുന്‍ ഡിജിപി എം.ജി.എ രാമന് എന്നിവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണത്തിന് ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക