അന്തരിച്ച മുൻ എസ് എഫ് ഐ നേതാവും എം എൽ എ യുമായിരുന്ന ശ്രീ സൈമൺ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറും.
താന്‍ മരിച്ചാല്‍ തന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് വേണ്ടി വിട്ടുകൊടുക്കണമെന്ന് ബ്രിട്ടോ ഭാര്യ സീനയോട് നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി പി.രാജീവാണ് അറിയിച്ചത്. തന്റെ മൃതദേഹത്തില്‍ റീത്ത് വെയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
2006-2011 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു അദ്ദേഹം. ജീവിക്കുന്ന രക്തസാക്ഷിയായി അറിയപ്പെടുന്ന ഈ സമര നായകന്റെ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് സി.പി.എം പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക