ശബരിമല ദർശനത്തിനായി ദര്‍ശനത്തിനായി രേഷ്മയും ഷാനിലയും വീണ്ടുമെത്തി. ഇവരെ കടത്തിവിടാതെ മടക്കി അയച്ചിരിക്കുകയാണ് പോലീസ്. നിലയ്ക്കലില്നിന്നാണ് പോലീസിന്റെ ഇടപെടലിലൂടെ യുവതികളെ തിരിച്ചയച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 5.15ന് ആണ് ഇവര്‍ ഉള്‍പ്പെടുന്ന എട്ടംഗ സംഘം എത്തിയത്. അപ്പോള്‍ പ്രതിഷേധക്കാര്‍ ആരും അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ പമ്പ മുതല്‍ സന്നിധാനം വരെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും വലിയ സംഘം തീര്‍ഥാടകരും തടയാനായി കാത്തു നിന്നിരുന്നു.
പുലര്‍ച്ചെ നിലയ്ക്കലില്‍ എത്തിയ ഇവരെ പോലീസ് തടഞ്ഞ് കണ്ട്രോള് റൂമിലേക്കു മാറ്റി. വ്രതം എടുത്താണു ദര്‍ശനത്തിനു വന്നതെന്നും പിന്മാറാന് ഉദ്ദേശിക്കുന്നില്ലെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്നു നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ യുവതികള്‍ പിന്മാറാന് തീരുമാനിച്ചെന്നും ഇതോടെ ഇവരെ എരുമേലിയിലേക്കു മടക്കി അയച്ചതായും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക