പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് കൊണ്ട് ശബരിമല നട അടച്ചു. രാവിലെ 6.30 നാണ് നട അടച്ചത്. ഇന്ന് രാജാവിന് മാത്രമേ ദർശനം നടത്താൻ അനുവാദമുള്ളൂ. രാവിലെ അഭിഷേകത്തിന് ശേഷം പന്തളം രാജാവ് അയ്യപ്പനെ ദര്‍ശിച്ചു. തുടര്‍ന്ന് ഹരിവരാസനം പാടി നട അടച്ചു.
പിന്നീട് പതിനെട്ടാം പടിക്ക് താഴെ വെച്ച് രാജാവ് മേല്‍ശാന്തിക്ക് പണക്കിഴി കൈമാറിയതോടെ ചടങ്ങുകൾ അവസാനിച്ചു.
സകല ദോഷപരിഹാരങ്ങള്‍ക്കും, കൈപ്പിഴകള്ക്കു ശമനവും ഉണ്ടാകുന്നതിനായി മാളികപുറത്ത് ഗുരുതിനടന്നു. ആചാരപ്രകാരം എല്ലാവര്‍ഷവും മകരവിളക്ക് കഴിഞ്ഞ് നടയടയ്ക്കുന്നതിന്റെ തലേദിവസമാണ് മാളികപ്പുറത്ത് ഗുരുതി നടക്കുക. അയ്യപ്പന്റെ കളമെഴുത്തും പാട്ടും നടന്ന മാളികപ്പുറത്തെ മണിമണ്ഡപത്തിന് സമീപമാണ് ഗുരുതി നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക