വിരമിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, സുനിൽ ഛേത്രി, ബജ്രംഗ് പൂനിയ എന്നിവർ ഉൾപ്പെടെയുള്ള എട്ട് കായികതാരങ്ങൾക്കാണ് രാജ്യം നാളെ പത്മശ്രീ നൽകി ആദരിക്കുന്നത്. ഇന്ത്യയുടെ 70ാം റിപബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായാണ് അവാർഡ് നൽകുക.
ഗുസ്തി താരം ബജ്രംഗ് പൂനിയയ്ക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഹരിക ദ്രോണാവാലി(ചെസ്സ്), ശരത് കമാല്‍(ടേബിള്‍ ടെന്നീസ്), ബോംബൈല ദേവി (അമ്ബെയ്ത്ത്), പ്രശാന്തി സിംഗ്(ബാസ്കറ്റ്ബോള്‍) എന്നിവര്‍ക്ക് പുറമെ കബഡി താരം അജയ് താക്കൂറിനും അവാര്‍ഡ് ലഭിച്ചു.
ഫുട്ബോളിലൂടെ ഇന്ത്യന്‍ കായിക ലോകത്തിന് ഛേത്രി നല്കിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം.ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങള്‍ കളിച്ച താരമാണ് ഛേത്രി.
കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, പൊതുസേവനം എന്നീ വിഷയങ്ങളില്‍ മികവ് തെളിയിക്കുന്ന ഇന്ത്യക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പുരസ്കാരമാണ് പത്മശ്രീ. ഭാരതരത്നം, പത്മ വിഭൂഷണ്‍, പത്മഭൂഷണ്‍ എന്നീ പുരസ്കാരങ്ങള്‍ കഴിഞ്ഞ് ഭാരതീയര്‍ക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയര്‍ന്ന പുരസ്കാരം ആണ് പത്മശ്രീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക