വിമാനത്തിനുള്ളിൽ മർദ്ദത്തിൽ വ്യത്യാസമുണ്ടായതിനെ തുടർന്ന് യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ മസ്കത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി. മർദ്ദ വ്യത്യാസത്തെ തുടർന്ന് യാത്രക്കാരിൽ ചിലരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വരികയായിരുന്നു.
മൂന്നു കുഞ്ഞുങ്ങളടക്കം 185 പേരാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-8 വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നത്.
എയര്‍ക്രാഫ്റ്റ് പ്രഷറൈസേഷന്‍ പ്രശ്നം മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ എക്പ്രസ് അറിയിച്ചു. പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷം വിമാനം യാത്രക്കാരുമായി പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക