വിവാദമായ കൊട്ടിയൂർ പീഡനക്കേസിൽ പ്രതി ഫാദർ റോബിൻ വടക്കുംഞ്ചേരിക്ക് 60 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. മൂന്നുവകുപ്പുകളിലായി 20 വർഷം വീതം ശിക്ഷ വിധിച്ചെങ്കിലും മൂന്നും ഒരുമിച്ച് 20 വർഷം തടവിൽ കഴിഞ്ഞാൽ മതിയാകും. തലശ്ശേരി പോക്സോ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്.
കേസിലെ മറ്റു പ്രതികളായ ഫാ. തോമസ് തേരകം, സിസ്റ്റര്‍മാരായ ഡോ. ഒഫിലിയ, ബെറ്റി, ടെസി, പള്ളി ജീവനക്കാരിയായ തങ്കമ്മ എന്നിവരെ കോടതി വെറുതെവിട്ടു. കള്ള സാക്ഷി പറഞ്ഞതിന് കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്ന് വിശദീകണം തേടാനും കോടതി നിര്‍ദേശിച്ചു. വിശദീകണം തൃപ്തികരമല്ലെങ്കില്‍ ഇവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക