ഉത്തര്‍പ്രദേശില്‍ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനത്തില്‍ 13 മരണം. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഭദോഹി ജില്ലയില്‍ ചൗരി ഏരിയയിലാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങളില്‍ കൂടുതല്‍ പേര് കുടുങ്ങികിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
കാര്‍പെറ്റ് ഫാക്ടറിയോട് ചേര്‍ന്നുള്ള മുറിയില്‍ പടക്ക നിര്‍മാണത്തിനായുള്ള വെടിമരുന്നുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ കെട്ടിടം മുഴുവനായി തകര്‍ന്നു. സമീപപ്രദേശത്തുള്ള മൂന്ന് വീടുകളും തകര്‍ന്നിട്ടുണ്ട്.മരിച്ചവരില്‍ അധികം പേരും പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയില്‍ നിന്നുള്ള നെയ്ത്തു തൊഴിലാളികളാണ്. കെട്ടിടത്തിന്റെ ഉടമയും മകനും അപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക