ദുരൂഹ സാഹചര്യത്തില്‍ കാണാതായ എം.എച്ച് 370 വിമാനത്തിനായുള്ള തെരച്ചില്‍ പുനരാരംഭിക്കാനൊരുങ്ങി മലേഷ്യ. തെരച്ചില്‍ തുടരണമെന്ന കാണാതായ യാത്രക്കാരുടെ കുടുംബങ്ങളുടെ ആവശ്യത്തിന് പിന്നാലെയായിരുന്നു നടപടി. 239 യാത്രക്കാരുമായി ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെ 2014 മാര്‍ച്ചിലാണ് വിമാനം കാണാതായത്.
ആദ്യം മലേഷ്യ, ചൈന, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലും പിന്നീട് അമേരിക്കയിലെ ഓഷ്യന്‍ ഇന്ഫന്ട്രിയുടെ നേതൃത്വത്തിലും ഏറെക്കാലം തെരച്ചില്‍ നടത്തി.അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കടലിനടിയിലടക്കം പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക