ഇന്നലെ നടന്ന എസ് എസ് എൽ സി മലയാളം സംസ്കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകൾ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കായണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസുകലാണ് റോഡിൽ നിന്നും വഴിയാത്രക്കാർ കണ്ടെടുത്തത്. കെട്ടിയ നിലയിലായിരുന്നു ഉത്തരക്കടലാസുകൾ. സ്കൂളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കുറ്റിവയലിലാണ് സംഭവം
ഉത്തരക്കടലാസുകൾ തിരുവനന്തപുരത്തേക്ക് അയക്കുവാൻ മതിയായ സുരക്ഷയില്ലാതെ ജീവനക്കാർ ബൈക്കിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് കൊണ്ടുപോകും വഴി റോഡിൽ വീണതാണെന്ന് അന്വേഷണത്തിൽ നിന്നും മനസ്സിലായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ പോകവെ തലകറങ്ങി വീണെന്നാണ് ഓഫിസ് അസിസ്റ്റന്റ് മൊഴി നല്‍കിയിരിക്കുന്നത്.
സംഭവം വിവാദമായതോടെ കോഴിക്കോട് ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ സ്കൂളിലെത്തി അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് പൊലീസ് കാവലില്‍ സ്കൂളില്‍ സൂക്ഷിച്ച ഉത്തരക്കടലാസുകള്‍ ഇന്ന് തിരുവനന്തപുരത്തേയ്ക്ക് അയക്കാന്‍ തീരുമാനിച്ചു. പരീക്ഷാചുമതലകളില്‍ നിന്നും സ്കൂള്‍ ജീവനക്കാരനെ വിലക്കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക