യെമനിൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ നാല് കുട്ടികൾ ഉൾപ്പടെ ഏഴുപേർ കൊല്ലപ്പെട്ടു. സാദാ നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ മാറി കിതാഫ് ആശുപത്രിയിലാണ് വ്യോമാക്രമണമുണ്ടായത്.
‘സേവ് ദ ചില്‍ഡ്രന്‍’ എന്ന മനുഷ്യാവകാശ സംഘടനയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. ആശുപത്രിക്ക് 50 മീറ്റര്‍ സമീപത്തായാണ് മിസൈലുകള്‍ വന്നുവീണതെന്ന് സേവ് ദ ചില്‍ഡ്രന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. ആക്രണണത്തിന് പിനില്‍ സൗദി സഖ്യസേനയാണെന്നാണ് പ്രാഥമിക നിഗമനം. യെമന്‍ വ്യോമമേഖല പൂര്‍ണമായും സൗദി സേനയുടെ നിയന്ത്രണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക