പ്രമുഖ ബേബി പ്രോഡക്ട് നിർമ്മാതാക്കളായ അമേരിക്കൻ മൾട്ടിനാഷണൽ കമ്പനി ജോൺസൺ ആൻഡ് ജോൺസൺ 201 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. കമ്പനിയുടെ ടാൽക്കം പൗഡർ വർഷങ്ങളായി ഉപയോഗിച്ച യുവതി തനിക്ക് കാൻസർ പിടിപെട്ടു എന്നു കാണിച്ചു നൽകിയ പരാതിയിന്മേലാണ് ഉത്തരവ്.
ടെറി ലെവിറ്റ് എന്ന അമേരിക്കൻ സ്വദേശിയായ യുവതി ചെറുപ്പകാലം തൊട്ടേ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ പൗഡറും മറ്റു വസ്തുക്കളും ഉപയോഗിച്ച് വരികയാണ്. ഇതേതുടർന്ന് വർഷങ്ങൾക്ക് ശേഷം ഇവർക്ക് കാൻസർ പിടിപെട്ടു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. അന്വേഷണത്തിൽ കമ്പനിയുടെ ഉത്പന്നം ഉപയോഗിച്ചതാണ് കാൻസറിന് കാരണമായതെന്ന് തെളിഞ്ഞതായി കോടതി അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്പനിക്കെതിരെ സമാനരീതിയിലുള്ള കേസുകൾ നിലവിലുണ്ട്. അതേസമയം ആരോപണങ്ങൾ നിഷേധിച്ച കമ്പനി കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക