കള്ളന്മാരെ ഭയന്ന് സ്വർണ്ണാഭരണങ്ങൾ ആക്രിസാധനങ്ങളോടൊപ്പം സൂക്ഷിച്ച വീട്ടമ്മയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപം സ്വദേശിനയായ വീട്ടമ്മയ്ക്കാൻ അതിബുദ്ധി കാണിച്ചതിലൂടെ അപകടം പിണഞ്ഞത്. കള്ളന്മാരെ പേടിച്ച് തന്റെയും മക്കളുടയും പതിനേഴര പവനോളം വരുന്ന സ്വർണ്ണം പഴയ നോട്ട്ബുക്കുകൾ സൂക്ഷിക്കുന്ന ചാക്കിനുള്ളിലാക്കി വർക്ക് ഏരിയയിൽ സൂക്ഷിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം ഓർക്കാതെ വീട്ടിൽ വന്ന ആക്രിക്കാരന് ഇവർ നോട്ടുബുക്ക് അടങ്ങിയ ചാക്ക് കൈമാറി. ആക്രിക്കാരൻ പോയി ഏറെ നേരത്തിന് ശേഷമാണ് വീട്ടമ്മ സ്വർണം വച്ചിരുന്ന ചാക്കാണല്ലോ ആക്രിക്ക് വിട്ടതെന്ന് ഓർമ്മിച്ചത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
CCTV ദൃശ്യങ്ങളുടെ സഹായത്തോടെ ആക്രിക്കാരനെ തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ നിന്നും പോലീസ് കണ്ടെത്തിയെങ്കിലും ഇയാളുടെ പക്കൽ സ്വർണ്ണം ഉണ്ടായിരുന്നില്ല. എന്നാൽ സ്വർണ്ണം പൊതിഞ്ഞു വച്ചിരുന്ന കർചീഫ് തുറന്ന നിലയിൽ കാണാനും സാധിച്ചു. ഇതോടു കൂടി ആക്രിക്കാരനായ സുബ്രഹ്മണ്യനെ വിശദമായി ചോദ്യം ചെയ്യുകയും സ്വർണ്ണം കണ്ടെത്തുകയുമായിരുന്നു. തുടര്ന്ന് നേമം സി.ഐ സാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക