പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ത്രിണമൂൽ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനർജി.മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഇനി തെരഞ്ഞെടുപ്പുകൾ ഒന്നും ഉണ്ടാകില്ല. മോദി സേനയുടെ പുതിയ നാടകങ്ങൾ ദയനീയമാണ്. വാസ്തവത്തിൽ അവർ അധികാരത്തിൽ വന്നാൽ ഭരണഘടനയെ മാറ്റി മറിക്കും. മോദി ഹിറ്റ്ലറുടെ അങ്കിളാണ്. മോദി ബാബുവിന് ചായയോ കെറ്റിലോ പഞ്ചസാരയോ ശർക്കരയോ ഒന്നും ഇല്ല. എന്നാലും അദ്ദേഹം ചൗക്കിദാർ ആണെന്ന് അവകാശപ്പെടുന്നുവെന്നും മമത കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് മമതയുടെ പരാമർശം. കേന്ദ്ര ആരോഗ്യ പദ്ധതിയായ ‘ആയുഷ്മാന്‍ ഭാരത്’ എടുത്തുകളഞ്ഞതിനും മമത ബാനര്‍ജിയെ മോദി കടന്നാക്രമിച്ചിരുന്നു. ‘പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ നല്കുന്ന പദ്ധതി ‘സ്പീഡ് ബ്രേക്കര്‍’ ദീദി എന്തു ചെയ്തു? പാവപ്പെട്ടവര്‍ക്ക് പ്രയോജനകരമായ പദ്ധതി അവര്‍ തകര്‍ത്തു’- എന്നായിരുന്നു മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക