കോണ്‍ഗ്രസ് നേതാവും സമരനായകനുമായ ഹര്‍ദിക് പട്ടേലിനെ പ്രചാരണത്തിനിടെ വേദിയിലെത്തി ഒരാള്‍ മര്‍ദിച്ചിരുന്നു. മൂന്നു വര്‍ഷം കാത്തിരുന്ന പ്രതികാരത്തിന്റെ കഥയാണ് അക്രമി ഇപ്പോള്‍ പറയുന്നത്. ഹര്‍ദികിനെ കരണത്തടിച്ച തരുണ്‍ ഗജ്ജാറിനെ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചു. അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ പിന്നീട് വെളിപ്പെടുത്തലുമായി മുന്നോട്ടു വരികയായിരുന്നു. 2015ല്‍ പട്ടേല്‍ സംവരണ പ്രക്ഷോഭം നടക്കുമ്പോള്‍ ഹര്‍ദികിനായി മാറ്റിവച്ച തല്ലാണ് ഇപ്പോള്‍ നല്‍കിയതെന്ന് ഗജ്ജാര്‍ പറയുന്നു.
‘സംവരണ പ്രക്ഷോഭം നടക്കുമ്പോള്‍ എന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഏറെ പ്രശ്നങ്ങളുണ്ടായിരുന്നു. അഹമ്മദാബാദില്‍ വന്‍ റാലി നടക്കുമ്പോള്‍ തന്റെ കുഞ്ഞിനുള്ള മരുന്നു വാങ്ങാനുള്ള ഓട്ടത്തിലായിരുന്നു ഞാന്‍. എന്നാല്‍ കടകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. ഹര്‍ദിക് ആഗ്രഹിക്കുമ്പോഴെല്ലാം ഗുജറാത്തിലെ കടകള്‍ അടപ്പിക്കും. ഹര്‍ദികിനെ എങ്ങനെയെങ്കിലും അടിക്കണമെന്ന് അന്നേ തീരുമാനിച്ചതാണ്’ – തരുണ്‍ ഗജ്ജാര്‍ പറഞ്ഞു.
#WATCH Congress leader Hardik Patel slapped during a rally in Surendranagar,Gujarat pic.twitter.com/VqhJVJ7Xc4
— ANI (@ANI) April 19, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക