ചൈനീസ് ഹൃസ്വ വീഡിയോ ആപ്പ് ടിക് ടോകിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി . മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചാണ് ടിക് ടോകിന് ഏർപ്പെടുത്തിയ നിരോധന നീക്കിയത്.അഭിഭാഷകനായ മുത്തുകുമാർ നൽകിയ കേസ് പരിഗണിച്ചാണ് നടപടി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി വിധിയെന്നും ഇതുമൂലം കമ്പനിക്ക് വലിയ രീതിയിൽ നഷ്ടമുണ്ടായെന്നും
ടിക് ടോക് കോടതിയിൽ വാദിച്ചു.അശ്ലീലദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാമെന്ന് ടിക് ടോക് അറിയിച്ചതിനെ തുടർന്നാണ് നിരോധനം നീക്കിയത്. അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഏപ്രിൽ മൂന്നിന് ടിക് ടോകിന് മദ്രാസ് ഹൈകോടതി നിരോധനം ഏർപ്പെടുത്തിയത്.
തുടർന്ന് ഏപ്രിൽ 18ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ടിക് ടോക് പിൻവലിച്ചിരുന്നു. അതേസമയം അശ്ലീലദൃശ്യങ്ങൾ ഇനിയും സംപ്രേക്ഷണം ചെയ്താൽ കോടതിയലക്ഷ്യമായി കണ്ട് തുടർനടപടികൾ സ്വീകരിക്കുമെന്നും മദ്രാസ് ഹൈകോടതി ടിക് ടോകിനെ ഓർമപ്പെടുത്തി. ചൈനീസ് ആപ്പായ ടിക് ടോകിന് ഇന്ത്യയിലാണ് കൂടുതൽ ഉപഭോക്താക്കളെന്നാണ് റിപ്പോർട്ട്. നിരോധനത്തെ തുടർന്ന് ജീവനക്കാരെയും പ്രതിസന്ധിയിൽ ആഴ്ത്തിയിരിന്നു. അതേസമയം അമേരിക്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ നേരത്തെ തന്നെ ടിക് ടോക്കിന് വിലക്കേർപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക