കടുത്ത നാശം വിതച്ച് ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരങ്ങളിൽ ആഞ്ഞടിക്കുന്നു. കടൽ വൻതോതിൽ ക്ഷോഭിച്ചതോടെ തിരമാലകൾ 9 കിലോമീറ്റർ ഉയർന്നു, കനത്ത മഴയിലും കാറ്റിലും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്.
രാവിലെ ഒന്‍പതോടെയാണ് പുരിയില്‍ ഫൊനി തീരംതൊട്ടത്. കനത്ത കാറ്റില്‍ മരങ്ങള്‍ ആടിയുലഞ്ഞു. 11 ലക്ഷം പേരെയാണ് ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ആള്‍നാശം പരമാമധി കുറയ്ക്കാനുള്ള മുന്നൊരുക്കങ്ങളാണ് ഒഡീഷ സര്‍ക്കാര്‍ നടത്തിയത്. നിരവധി ദുരിതാശ്വാസ ക്യാന്പുകള്‍ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്.
മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തില്‍ സുരക്ഷാ അവലോകന യോഗം ചേര്‍ന്നു. ദേശീയ ദുരന്തനിവാരണ സേനയും കോസ്റ്റ് ഗാര്‍ഡും നേവിയും രക്ഷാപ്രവര്‍ത്തനത്തിന് തയാറായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക