വയനാട് :സംസ്ഥാനത്ത് കുരങ്ങുപനിക്ക് പിന്നാലെ കോളറ രോഗവും സ്ഥിരീകരിച്ചു. മൂപ്പൈനാട് തേയില തോട്ടത്തില്‍ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളിലാണ് രോഗം കണ്ടെത്തിയത്. ആശങ്കയിലായ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
കഴിഞ്ഞ മൂന്നിനാണ് ഇവര്‍ മൂപ്പൈനാട്ടെ ഹാരിസണ്‍ പ്ലാന്റില്‍ ജോലിക്കെത്തിയത്. തുടര്‍ന്ന് ഡയറിയ ബാധിച്ച് 12 പേര് മാനന്തവാടി പിഎച്ച്സിയില്‍ ചികിത്സ തേടി.ഇതില്‍ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി.ഇതില്‍ രണ്ട്പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ ആളുകള്‍ക്ക് രോഗം പിടിപ്പെട്ടിട്ടുണ്ടോയെന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക