തിരുവന്തപുരം :കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നാളെ മുതല്‍ തിരുവനന്തപുരത്ത് നടക്കും. നൂറ്റി അറുപതോളം ചിത്രങ്ങളാണ് ആറ് തീയറ്ററുകളിലായി മേളയില്‍ പ്രദര്‍ശനത്തിനായി എത്തുന്നത്.ഏഴ് ദിവസം നീണ്ടു നില്ക്കുന്ന മേള ഈ മാസം പതിനാറിന് അവസാനിക്കും.
കുട്ടികൾക്ക് വേണ്ടി ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസനകോര്‍പ്പറേഷനുമായി ചേര്‍ന്ന് ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്നതാണ് ഈ മേള
ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി കടകം പള്ളി സുരേന്ദ്രന് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന് മുക്യാതിഥിയായിരിക്കും.
മനു അശോകന് സംവിധാനം ചെയ്ത ഉയരെയാണ് ഉദ്ഘാടനചിത്രം.ഭിന്നഷേഷിക്കാരായ കുട്ടികള്‍ക്ക് സിനിമ കാണാനുള്ള പ്രത്യേക സൗകര്യമൊരുക്കുന്നതോടൊപ്പം രക്ഷിതാക്കൾക്കും മേളയില്‍ പങ്കെടുക്കാം.
സംസ്ഥാനത്തെ ആദിവാസി മേഖല,അനാഥാലയങ്ങള്‍,ചേരിപ്രദേശങ്ങള്‍ എന്നിവിടങ്ങളിൽ കഴിയുന്ന കുട്ടികള്‍ക്ക് മേളയില്‍ പങ്കെടുക്കാന്‍ ശിശുക്ഷേമ സമിതി സൗകര്യമൊരുക്കിയിട്ടുണ്ട്.
കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങളും അതിക്രമങ്ങളും കണക്കിലെടുത്ത് അവരുടെ സംരക്ഷണവും സുരക്ഷയും മുന്‍നിര്‍ത്തി ‘അരുമകളാണ് മക്കള്‍ അവരുടെ സംരക്ഷണവും സുരക്ഷയും സമൂഹത്തിന്റെ കടമ’ എന്ന സന്ദേശമുയര്‍ത്തിയാണ് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക