സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ബൈക്ക് അപകടത്തില്‍ കൈ നഷ്ടമായ യുവാവിന് വി.കെയര്‍ പദ്ധതിയിലൂടെ കൃത്രിമ കൈ വയ്ക്കുവാനുളള ചികിത്സ സഹായം നല്കിയതും സഹോദരിയുടെ കുഞ്ഞിന്‍െറ ചികിത്സാ സഹായത്തിനായി അഭ്യര്‍ത്ഥിച്ച യുവാവിന് സമയോചിതമായ ഇടപെടലിലൂടെ സഹായമെത്തിച്ചതും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
ഹൃദയ സംബദ്ധമായ അസുഖത്തെ തുടര്‍ന്ന് ജംഷീല ഷാജഹാന് ദമ്ബതികളുടെ കുഞ്ഞിന് ഹൃദ്യം പദ്ധതിയിലൂടെ കൊച്ചിയില്‍ വിദഗ്ധ ചികിത്സ ഒരുക്കാന്‍ ശൈലജ ടീച്ചറുടെ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ട് .പെരിന്തല്‍മണ്ണയില്‍ നിന്നും കൊച്ചി ലിസി ഹോസ്പിറ്റലില്‍ എത്തിച്ച കുഞ്ഞിന്റെ നില ഇപ്പോള്‍ തൃപ്തകരമാണ്. കമന്റിലൂടെ കുഞ്ഞിന്റെ അമ്മാവന് ഫേസ്ബുക്ക് വഴി ശൈലജ ടീച്ചറോട് സഹായമഭ്യര്‍ഥിച്ചതിനെ തുടര്‍ന്നായിരുന്നു ടീച്ചറുടെ ഇടപെടൽ.
ബൈക്ക് അപകടത്തില്‍ കൈ നഷ്ടമായ കൊല്ലം സ്വദേശി ഷിബിന്‍ 4.37 ലക്ഷം രൂപ ചെലവില്‍ ഇലട്രോണിക് കണ്ട്രോള് സംവിധാനമുളള അത്യാധുനിക കൈ ലഭിച്ചതും ടീച്ചറുടെ ഇടപെടൽകൊണ്ടാണ് . തന്റെ ചുമതല കൃത്യമായും ഭംഗിയായും നിർവഹിക്കുന്നതില്‍ ശൈലജ ടീച്ചര്‍ മാതൃകയാണെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു.സോഷ്യൽ മീഡിയയിൽ മുഴുവൻ ടീച്ചർക്കായുള്ള അഭിനന്ദപ്രവാഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക