കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ‘നിപ’ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ഏത് സംശയങ്ങൾക്കും എപ്പോൾ വേണമെങ്കിലും പൊതുജനങ്ങൾക്ക് 1056 എന്ന നമ്പറിലും 1077 എന്നീ നമ്പറുകളിൽ വിളിക്കാം. ആരോഗ്യവകുപ്പ് അധികൃതര്‍ മറുപടി നൽകും.
നിപ ബോധവത്കരണത്തിന് എറണാകുളം കളക്ടേറ്റിൽ കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എന്ത് സാഹചര്യം ഉണ്ടായാലും നേരിടാൻ സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യ വകുപ്പും സജ്ജമാണ്. മികച്ച ചികിത്സാ സൗകര്യങ്ങളും ആവശ്യത്തിന് മരുന്നുകളും ഒരുക്കിയിട്ടുണ്ടെന്നും കൊച്ചിയിൽ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി അറിയിച്ചു.
നിപയെകുറിച്ചോർത്ത് പരിഭ്രാന്തിപ്പെടാതെ അതിനെ ഏതൊക്കെ രീതിയിൽ കരുതലുകളോടെ നേരിടാം എന്ന് ശ്രദ്ധിക്കേണ്ടതാണ്. വൈറസ് ബാധയുള്ള വവ്വാലുകള്‍, മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയില്‍ നിന്നും രോഗം പകരാം. ഇപ്രകാരമുള്ള പക്ഷികള്‍ കഴിച്ച പഴങ്ങള്‍ വഴിയും രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗബാധിതനായ വ്യക്തിയുടെ സ്രവങ്ങളില്‍ നിന്നും രോഗം പകരാനും സാധ്യതയുണ്ട്. കൂടാതെ പനിയോടൊപ്പം ശക്തമായ തലവേദന, ചുമ, ജലദോഷം, ഛര്‍ദി, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഇത്തരത്തിൽ രോഗ ലക്ഷണങ്ങൾ അനുഭവ പെടുന്നതാണെങ്കിൽ അടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക