ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റിന് 227 റണ്‍സ് എടുത്തു . ജസ്പ്രീത് ബുംറയും യുസ്വേന്ദ്ര ചാഹലും മിന്നും പ്രകടനമാണ് കാഴ്ചവച്ചത്.
ബുംറയുടെ പേസ് ആക്രമണത്തിൽ അംലയയും ക്വിന്റണ്‍ ഡി കോക്കിനെയും പുറത്ത് കടത്തി. 34 പന്തിൽ 42 റണ്‍സ് നേടിയ ക്രിസ് മോറീസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 35 പന്തിൽ 31 റണ്‍സ് നേടി റാബാഡ പുറത്താകാതെ നിന്നു.ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ് വീത്തവും നേടി. കുൽദീപ് യാദവിന് ഒരു വീറ്റും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക