ആലത്തൂരുകാരുടെ സ്വന്തം പെങ്ങളൂട്ടി രമ്യ ഹരിദാസിനെ അഭിനന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്ക തന്റെ ഔദ്യോഗിക ഫേസ്ബുക്കിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള ഏകവനിതാ എം പിയാണ് രമ്യയെന്നും അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുണ്ടെന്നും പ്രിയങ്ക വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. രമ്യ ഹരിദാസിന്റെ മിന്നും വിജയം കോൺഗ്രസ് പാർട്ടിക്ക് തന്നെ അഭിമാനമാണ്.
ദിവസവേതനക്കാരിയായ അമ്മയുടെ മകളായ രമ്യ, പ്രദേശിക സന്നദ്ധ സംഘടനയില്‍ അറുനൂറു രൂപ മാസശമ്ബളത്തിന് ജോലി ചെയ്തതിനെ കുറിച്ചു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് 2011 ല്‍ ടാലന്റ് സെര്‍ച്ചിലൂടെ രാഹുല്‍ ഗാന്ധി രമ്യയെ കണ്ടെത്തിയ കാര്യവും വിഡിയോയിൽ പറയുന്നുണ്ട്. കൂടാതെ യൂത്ത് കോണ്‍ഗ്രസിലെ ഉത്തരവാദിത്തപ്പെട്ട ചുമതല രമ്യ നിര്‍വഹിച്ചതിനെ കുറിച്ചും വീഡിയോ പരാമര്‍ശിക്കുന്നു. സഹപ്രവര്‍ത്തകരുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായത്തെ മറികടന്നാണ് രാഹുല്‍ രമ്യക്ക് മത്സരിക്കാന്‍ അവസരം നല്‍കിയത്. കേരളത്തില്‍നിന്നുള്ള ഏകവനിതാ എം പിയാണ് രമ്യ. അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു-എന്നാണ് വീഡിയോ അവസാനിക്കുന്നത്.
രമ്യയുടെ വിജയം കടുത്ത രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ടുകൊണ്ടായിരുന്നു. എന്നിട്ടും മിന്നുന്ന വിജയം തന്നെയായിരുന്നു ആലത്തൂരിൽ നിന്നും രമ്യയ്ക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പാട്ടു പാടിയതുമെല്ലാം ഏറെ വിവാദമായിരുന്നു. അതൊന്നും ഈ മിടുക്കി വകവെക്കാതെ ആയിരുന്നു രമ്യയുടെ രാഷ്ട്രീയ യാത്ര. കൂടാതെ ഇത്തവണ ശക്തമായ മത്സരം നടക്കുമെന്നു കരുതിയിരുന്ന ആലത്തൂരിൽ ആധികാരിക ജയമായിരുന്നു യു.ഡി.എഫിന്റെ രമ്യാ ഹരിദാസ് നേടിയത്. കഴിഞ്ഞതവണ എൽ.ഡി.എഫിന്റെ പി.കെ ബിജു നേടിയ 37,312 വോട്ടിന്റെ ഭൂരിപക്ഷം രമ്യ മറികടന്നത് 1,58,968 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ്. തന്റെ രാഷ്ട്രീയ യാത്രയിൽ പല വെല്ലുവിളികളും വിമർശനങ്ങളും നേരിടുന്ന രമ്യ ഹരിദാസ് എല്ലാം ഒരു പുഞ്ചിരിയോടെ മാത്രം നേരിടും അതുകൊണ്ടുതന്നെ ഇന്ന് രമ്യ ഹരിദാസ് ആലത്തൂരുകാരുടെ സ്വന്തം പെങ്ങളൂട്ടിയായി മാറിയിരിക്കുകയാണ്.
https://www.facebook.com/priyankagandhivadra/videos/2390758637823140/?t=1
പ്രതികരിക്കാൻ ഇവിടെ എഴുതുക