ലണ്ടൻ: ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 352 റണ്‍സ് നേട്ടം. ധവാന്റെ സെഞ്ചുറിയും രോഹിത്തിന്റെയും കോഹ്ലിയുടെയും അർധ സെഞ്ചുറികളുമാണ് ഇന്ത്യയ്ക്ക് കരുത്തേകിയത്. ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ ഒരു ടീം നേടുന്ന ഉയർന്ന സ്കോറാണിത്.
70 പന്തിൽ 57 റണ്‍സാണ് രോഹിത്ത് പുറത്തായി. 109 പന്തുകൾ നേരിട്ട ധവാൻ 16 ബൗണ്ടറികളോടെയാണ് 117 റൺസാണ് അടിച്ചുകൂടിയത്. ലോകകപ്പിൽ ധവാൻ നേടുന്ന മൂന്നാമത്തെ സെഞ്ചുറിയാണിത്. രോഹിത്തിനു പിന്നാലെ ക്രീസിലെത്തിയ നായകൻ വിരാട് കോഹ്ലിയുടെ 77 പന്തിൽ രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 82 റൺസാണ് നേടിയത്. ഓസ്ട്രേലിയയ്ക്കായി മാർക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റും പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, കൂൾട്ടർനൈൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക