തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തില്‍ വീണ്ടും ദുരൂഹതയേറുകയാണ്.സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവിൽ കഴിയുന്ന വിഷ്ണുവിലേക്കാന് അന്വേഷണം ഉർജ്ജിതമാക്കുന്നത്. വിഷ്ണുവിന്റെ ദുബായിലെ ബിസിനസ്സ് ഇടപാടുകള്‍ ഡിആര്‍ഐ പരിശോധിച്ചു തുടങ്ങി. അതേസമയം, അപകട സ്ഥലത്തെത്തിയവരുടെ ഫോണ്‍ വിവരങ്ങളും ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നുണ്ട്.
ബാലഭാസ്ക്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ വിഷ്ണുവിന് മുഖ്യപങ്കുണ്ടായിരുന്നുവെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന നിഗമനങ്ങളിലേക്കാണ് ഡിആര്‍ഐയും ക്രൈംബ്രാഞ്ചും എത്തുന്നത്. വിഷ്ണുവിന് ബിസിനസ്സ് തുടങ്ങാന്‍ ബാലഭാസ്കര്‍ പണം നല്‍കിയിട്ടും ഈ ബിസിനസ് അധികനാള്‍ നീണ്ടു നിന്നിട്ടില്ല.
ബാലഭാസ്ക്കറിന്റെ മരണ ശേഷമാണ് വിഷ്ണു ദുബായില്‍ ബിനസസ്സ് തുടങ്ങിയെന്നാണ് കണ്ടെത്തല്‍. ഇതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തി എന്നതിൽ ദുരൂഹതയേറുന്നു. വിഷ്ണുവിന്റെ ജീവനക്കാരനാണ് ദുബായിലെ സ്വര്‍ണ്ണ കടത്തിലെ ഇടനിലക്കാരനായ ജിത്തുവെന്ന ആകാശ് ഷാജിയെന്ന് ഡിആര്‍ഐ കണ്ടത്തി.
ആകാശ് ഷാജിയുടെ മണ്ണന്തലയിലുള്ള വീട്ടില്‍ ഡിആര്‍ഐ പരിശോധന നടത്തി. സ്വര്‍ണ്ണ കടത്തിനും ഹവാലക്കുമായി ഒരു മറയായിരിക്കാം ദുബായിലെ ബിസിനസ്സെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. മാത്രംമല്ല സ്വര്‍ണ്ണ കടത്തുകാരുമായി ആദ്യ ഘട്ടത്തില്‍ കരാര്‍ ഉറപ്പിക്കണമെങ്കിലും വന്‍ തുക ആവശ്യമായിട്ടുണ്ട്.
ഈ പണത്തിന്റെ ഉറവിടം എവിടെ നിന്നാണ് എന്ന സംശയമാണ് അന്വേഷണ ഏജന്‍സികളെ ബാലഭാസ്ക്കറിന്റെ സാമ്പത്തിക ഇടപാടികളിലേക്ക് നയിക്കുന്നത്. അതേസമയം, ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ വിശദമായ അന്വേഷണത്തിലേക്കാണ് ക്രൈംബ്രാഞ്ച് കടക്കുന്നത്.
അപകടമുണ്ടായപ്പോള്‍ സ്ഥലത്തെത്തിയവരുടെ ഫോണ്‍ വിശദാംശങ്ങൾക്കും വിവിധ മൊബൈല്‍ ഫോണ്‍ ദാതാക്കള്‍ക്കും ക്രൈം ബ്രാഞ്ച് കത്ത് നല്‍കിയിട്ടുണ്ട്. ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയും സാക്ഷികളുടെ മൊഴിയും വീണ്ടും രേഖപ്പെടുത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക