ഭുവനേശ്വര്‍: ബിഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് നൂറോളം കുട്ടികള്‍ മരിച്ച സാഹചര്യത്തിൽ ലിച്ചിപഴം ശാസ്ത്രീയ പരിശോധന വിധയമാക്കാൻ ഒഡീഷ സര്‍ക്കാര്‍. മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികൾ മരിച്ചതിന് കാരണം ലിച്ചിപ്പഴം കഴിച്ചതുകൊണ്ടാണെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് തീരുമാനം. വിപണിയില്‍ വില്പന നടത്തുന്ന ലിച്ചിപ്പഴങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒഡീഷ ആരോഗ്യമന്ത്രി നവകിഷോര്‍ ദാസ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി.
ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്കജ്വരം ബാധിച്ച് 108 കുട്ടികളാണ് മരിച്ചത്. അതേസമയം മരണ നിരക്ക് വർധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. നിർജ്ജലിക്കരണം മൂലം രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് കുറയുന്നത് കൊണ്ടാണ് മരണം സംഭവിക്കുന്നതെന്നും റിപ്പോർട്ട് ഉണ്ടായിരിന്നു. ഞായറാഴ്ച്ച കേന്ദ്ര മന്ത്രി ഹർഷ വർദ്ധൻ ബീഹാർ സന്ദർശിച്ച് രോഗത്തെ ക്കുറിച്ച് വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക