വാറ്റുപുഴ: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി സ്കൂളില്‍ നടന്ന പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ധ്യാപിക മരിച്ചു. പുതുപ്പെരിയാരം പാലക്കാട്ട് പുത്തന്‍പുരയില്‍ ദീപുവിന്റെ ഭാര്യ രേവതി ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 ഓടെയായിരുന്നു അപകടം. മൂവാറ്റുപുഴ കടാതി വളക്കുഴി റോഡിലെ വിവേകാനന്ദ സ്കൂളില്‍ യോഗദിനാചരണത്തിന്റെ ഭാഗമായി കുട്ടികളെ യോഗ പരിശീലിപ്പിക്കുന്നതിന് ക്ലാസ്സിൽ നിന്ന് അസംബ്ളിയിലേക്ക് കൊണ്ടുവരുന്നതിനിടെ പുറത്തുനിന്നെത്തിയ അക്കാദമിക് ഡയറക്ടര്‍ കൃഷ്ണകുമാര്‍ വര്‍മ്മയുടെ കാര്‍ ഒരു കുട്ടിയുടെ ദേഹത്ത് തട്ടി. ഇതോടെ നിയന്ത്രണം വിട്ട കാര്‍ മറ്റു കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയേയും കാറിടിച്ച് വീഴ്ത്തി. രേവതിയുടെ പരിക്ക് ഗുരുതരമായിരുന്നു. അപകടത്തില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ക്കും നിസാര പരിക്കേറ്റിരുന്നു.
ഈ മാസം 6നാണ് രേവതി സ്കൂളില്‍ മലയാളം അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. മൃതദേഹം ഇന്ന് രാവിലെ വിവേകാന്ദ സ്ക്കൂളിലെ പൊതു ദര്‍ശനത്തിന് ശേഷം പുതുപ്പെരിയാരത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക