മാഞ്ചെസ്റ്റര്‍ : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരേ 269 റണ്‍സാണ് കരീബിയൻ പടയുടെ വിജയലക്ഷ്യം. 28 ഓവർ കഴിഞ്ഞപ്പോൾ എട്ട് വിക്കറ്റിന് 112 റൺസ് എന്ന നിലയിലാണ് വിൻഡീസിന്റെ മുന്നേറ്റം. ക്രിസ് ഗെയ്ൽ (6), സുനിൽ ആംബ്രിസ് (31), ഷായി ഹോപ് (5), നിക്കോളസ് പൂരൻ (28), ജേസൺ ഹോൾഡർ (6), കാർലോസ് ബ്രാത്വെയ്റ്റ് (1), ഫാബിയൻ അല്ലെൻ (0), ഹെറ്റ്മെയർ (18) എന്നിവരുടെ വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്.
ക്യാപ്റ്റൻ കോലിയുടെയും മുൻ നായകൻ എം. എസ്. ധോനിയുടെയും അർധ സെഞ്ചുറി മികവിലാണ് ഇന്ത്യ വിൻഡീസിനെതിരേ 268 റൺസ് നേടിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 29 റണ്‍സിനിടയില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ടു. 39-ാം ഓവറില്‍ 72 റണ്‍സുമായി കോലി പുറത്തായി .49-ാം ഓവറില്‍ ഹാര്‍ദിക് പുറത്താകുമ്പോഴേക്കും സ്കോര്‍ ബോര്‍ഡില്‍ 70 റണ്‍സ് കൂടി ഉയര്‍ന്നിരുന്നു.
38 പന്തില്‍ അഞ്ച് ഫോര്‍ സഹിതം 46 റണ്‍സാണ് ഹാര്‍ദിക് നേടിയത്. ആ ഓവറില്‍ തന്നെ മുഹമ്മദ് ഷമിയും പുറത്തായി. പിന്നീട് അവസാന ഓവറില്‍ ധോനി രണ്ടു സിക്സും ഒരു ഫോറും നേടി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. വിന്‍ഡീസിനായി റോച്ച് മൂന്നു വിക്കറ്റും കോട്രെലും ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക