മുംബൈ: മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ. മുംബൈയിലടക്കം വെള്ളിയാഴ്ച ആരംഭിച്ച മഴക്ക് ഇതുവരെ ശമനമായിട്ടില്ല. കനത്ത മഴയെത്തുടർന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലാണ്. മഴയെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ വെള്ളിയാഴ്ച എട്ട് പേര് മരിച്ചപ്പോള്‍ പുണെയില്‍ ഇന്ന് പുലര്‍ച്ചെ മതില് തകര്‍ന്ന് വീണ് 17 പേര് മരിച്ചു.
45 വര്‍ഷത്തിനിടെ ഏറ്റവും വൈകിയാണ് ഇത്തവണ മുംബൈയില്‍ കാലവര്‍ഷം എത്തിയിരിക്കുന്നത്. മുംബൈയെ കൂടാതെ നാസിക്കിലും പുണെയിലും കനത്ത മഴ തുടരുകയാണ്. കൂടാതെ പുണെയില്‍ കനത്ത മഴയെ തുടര്‍ന്ന് കോന്ദ്വയിലാണ് കെട്ടിടത്തിന്റെ മതിലിടിഞ്ഞ് വീണ് 17 പേര് മരിച്ചത്. നിര്‍മാണ തൊഴിലാളികള്‍ക്ക് താത്കാലികമായി തയ്യാറാക്കിയ കുടിലുകള്‍ക്ക് മുകളിലേക്കാണ് മതിലിടിഞ്ഞു വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക