ശ്രീനഗര്‍: തന്റെ മതത്തേയും വിശ്വാസത്തേയും ഹനിക്കുന്നു എന്ന കാരണത്താല്‍ സിനിമയില്‍ നിന്നും വിട പറഞ്ഞ് ‘ദംഗല്‍’ നടി സൈറ വസീം. തന്റെ വിശ്വാസത്തിന്റെ കാര്യത്തില്‍ സിനിമയില്‍ നിന്നും ഇടപെടലുണ്ടാകുന്നു എന്നും താന്‍ അതില്‍ ദുഖിതയാണെന്നും സൈറ വിശദീകരിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാശ്മീര്‍ സ്വദേശിയായ സൈറ ഇക്കാര്യം പറഞ്ഞത്. ഈ പോസ്റ്റ് ട്വിറ്റര്‍ പോലുള വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമിലും സൈറ ഷെയര്‍ ചെയ്തിട്ടുണ്ട്.
‘അഞ്ച് വര്‍ഷം മുന്‍പ് എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റുന്ന ഒരു തീരുമാനം ഞാന്‍ എടുത്തു. ഞാന്‍ ബോളിവുഡിലേക്ക് കാലെടുത്ത് വച്ചപ്പോള്‍ പ്രശസ്തിയിലേക്കുള്ള വാതില്‍ അതെനിക്ക് തുറന്നു തന്നു. അതിനാല്‍ അസാമാന്യമായ അളവില്‍ പൊതുശ്രദ്ധ എന്നെ തേടിയെത്താന്‍ തുടങ്ങി. ജീവിത വിജയത്തിന്റേയും, യുവത്വത്തിന്റേയും റോള്‍ മോഡലായി എന്നെ ആള്ക്കാര് കാണാന്‍ തുടങ്ങി. പക്ഷേ ഞാന്‍ അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ വിജയത്തിന്റെ മാതൃക അതായിരുന്നില്ല.’ സൈറ പറയുന്നു.
‘ഈ മേഖല എനിക്ക് അളവില്‍ക്കവിഞ്ഞ സ്നേഹവും കരുതലും പിന്‍ബലവും തന്നു. പക്ഷെ അതെന്നെ പതുക്കെ അറിവില്ലായ്മയിലേക്കാണ് നയിച്ചത്. ഞാന്‍ എന്റെ വിശ്വാസത്തെ(ഇമാം) മറക്കാന്‍ ആരംഭിച്ചു. എന്നിട്ടും ഞാന്‍ എന്റെ വിശ്വാസത്തെ ഹനിച്ച് കൊണ്ടിരുന്ന ഒരു മേഖലയില്‍ തന്നെ എന്റെ പ്രവര്‍ത്തനം തുടര്‍ന്നു. പക്ഷെ എന്റെ മതവുമായുള്ള എന്റെ ബന്ധം ഭീഷണിയിലായിരുന്നു. എന്നിട്ടും ഞാന്‍ തുടര്‍ന്നു, എന്റെ വിശ്വാസം എന്നെ വിട്ട് പോകില്ല എന്നുള്ള വിശ്വാസത്തില്‍ ഞാന്‍ മുന്പോട്ട് പോയി. എന്നാല്‍, ആ സമയം കൊണ്ട് എന്റെ ജീവിതത്തിലെ എല്ലാ സമാധാനവും നഷ്ടപ്പെട്ടു. എന്റെ സമാധാനത്തിനും, വിശ്വാസത്തിനും അള്ളാഹുവുമായുള്ള എന്റെ ബന്ധത്തിനും ഉലച്ചില്‍ സംഭവിച്ചു.’ ദീര്‍ഘമായ തന്റെ പോസ്റ്റിലൂടെ സൈറ വിശദീകരിക്കുന്നു.
സൈറയുടെ തീരുമാനത്തെ പിന്തുണച്ച് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള, എഴുത്തുകാരി സൈനാബ് സിക്കന്ദര്‍, ബോളിവുഡ് നടി പ്രിയങ്ക ചോപ്ര എന്നിവര്‍ രംഗത്ത് വന്നു. അഞ്ച് വര്‍ഷമായി ബോളിവുഡ് സിനിമയുടെ ഭാഗമാണ് 18കാരിയായ സൈറ വസീം. അമീര്‍ ഖാനുമൊത്തുള്ള ‘ദംഗല്‍’ സിനിമയിലെ അഭിനയത്തിന് സൈറയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. പ്രിയങ്ക ചോപ്രയുമൊത്തുളള സൈറയുടെ ‘മൈ സ്കൈ ഈസ് പിങ്ക്’ എന്ന ചിത്രം ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക