ബാങ്കോക്കിലെ തായ്ലൻഡിലെ രാജാവിതി ആശുപത്രിയിലെ ഡോക്ടറുടെ അനുഭവ കുറിപ്പാണ് വൈറലായിരിക്കുന്നത്. വരന്യ നഗത്താവെ എന്ന ഡോക്ടറാണ് ഫേസ്ബുക്കില്‍ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 24 തിങ്കളാഴ്ചയാണ് സംഭവം. രണ്ട് ദിവസമായി ചെവി വേദനയാണെന്ന് പറഞ്ഞാണ് ഒരു രോഗി വരന്യ നഗത്താവെയെ സമീപിച്ചത്.
എന്നാൽ രോഗിയെ പരിശോധിച്ച വരന്യ നഗത്താവെ ഞെട്ടി. കാരണം രോഗിയുടെ ചെവിയില്‍ കണ്ടത് ജീവനുള്ള പല്ലിയെയാണ്. ഇതിന്റെ അനക്കമായിരുന്നു ഇവരുടെ രോഗിക്ക് ചെവി വേദന ഉണ്ടാക്കിയത്.പിന്നീട് രോഗിയുടെ ചെവിയില്‍ ഡോക്ടര്‍ അനസ്ത്യേഷ്യ നൽകിയശേഷം പല്ലിയെ പുറത്ത് എത്തിച്ചു. പുറത്തെടുത്ത പല്ലിയ്ക്ക് ജീവനുണ്ടായിരുന്നെന്നും ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
എന്നാല്‍ പല്ലിയുടെ സാന്നിധ്യം രോഗിയുടെ ചെവിക്ക് ഒരു പ്രശ്നവും സൃഷ്ടിച്ചിട്ടില്ലെന്ന് തുടര്‍ന്നുള്ള പരിശോധനകളില്‍ കണ്ടെത്തി. പല്ലിയുടെ ചിത്രവും ഡോക്ടര്‍ വരന്യ നഗത്താവെ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. എങ്ങനെയായിരിക്കും ചെവിയുടെ ചെറിയ ദ്വാരത്തിലൂടെ ഈ പല്ലി ആ ചെവിയില്‍ കയറിയിരിക്കുക എന്നും ഡോക്ടര്‍ ഫേസ്ബുക്കിൽ കുറിച്ചു.ജിങ്-ജോക്ക് എന്ന് തായ്ലാന്റില് വിളിക്കപ്പെടുന്ന പല്ലിയാണ് രോഗിയുടെ ചെവിയില്‍ കുടുങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക