ബര്‍മിങ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. അര്‍ധ സെഞ്ച്വറികളോടെ രാഹുലും രോഹിതും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. 23 ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 150 റണ്‍സ് പിന്നിട്ടു. ആദ്യ അഞ്ച് ഓവറുകളില്‍ പതിഞ്ഞ രീതിയിലായിരുന്നു ഇന്ത്യയുടെ തുടക്കം.
പവര്‍പ്ലേ ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ഒരിക്കല്‍ കൂടി പരാജയപ്പെടുകയാണോ എന്ന സംശയം ഉയര്‍ന്നെങ്കിലും പിന്നീട് രോഹിതും രാഹുലും ബാറ്റിങ്ങിന്റെ ഗിയര്‍ മാറ്റിയതോടെ ഇന്ത്യ വീണ്ടും ട്രാക്കിലായി. ഇതോടെ ഇംഗ്ലണ്ടിനെതിരായ മല്‍സരം നടന്ന ബര്‍മിങ്ഹാമിലെ വേഗത കുറഞ്ഞ വിക്കറ്റിനെ മനസിലാക്കിയാണ് ഇക്കുറി ഇന്ത്യന്‍ ഓപ്പൺ മാർ ബാറ്റ് വീശിയത്.
നിര്‍ണായകമായ രണ്ട് മാറ്റങ്ങളോടെയാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ ഇറങ്ങിയത്. കുല്‍ദീപ് യാദവിന് പകരം ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവിന് പകരം ദിനേശ് കാര്‍ത്തികും ടീമില്‍ ഇടംപിടിച്ചു. ബംഗ്ലാദേശിന് സെമി കാണണമെങ്കില്‍ ഇന്ന് ഇന്ത്യയുമായുള്ള മത്സരത്തില്‍ ജയം അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക