തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി. ഇന്നലെ പെട്രോള്‍ വില ലിറ്ററിന് 2.50 രൂപ വര്‍ദ്ധിച്ച് 76.22 രൂപയായി. 2.48 രൂപ ഉയര്‍ന്ന് 71.64 രൂപയാണ് ഡീസല്‍ വില.
കേന്ദ്ര ബഡ്ജറ്റില്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് നികുതി ഒരു രൂപയും റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ് ഒരു രൂപയും കൂട്ടിയതിനൊപ്പം സംസ്ഥാന മൂല്യവര്‍ദ്ധിത നികുതിയില്‍ (വാറ്റ്) ഉണ്ടായ ആനുപാതിക വര്‍ദ്ധന കൂടി ചേര്‍ന്നതോടെയാണ് ലിറ്ററിന് ഇന്നലെ രണ്ടര രൂപ വര്‍ദ്ധിച്ചത്.
ഇന്ധനവില വര്‍ദ്ധനയുടെ ചുവടുപിടിച്ച് ചരക്കുനീക്ക കൂലി വര്‍ദ്ധിക്കുമെന്നതിനാല്‍ അവശ്യവസ്തുക്കളുടെ വിലയും കൂടും. വ്യവസായ, കാര്‍ഷിക മേഖലകളില്‍ ഉത്പാദനച്ചെലവും വര്‍ദ്ധിക്കും.
ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലയളവില്‍ ഒമ്ബത് തവണയാണ് ഇന്ധന എക്സൈസ് നികുതി കൂട്ടിയത്; പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയും. പ്രതിഷേധം കത്തിയതോടെ രണ്ടുതവണ നികുതി കുറച്ചു; ആകെ കുറച്ചത് മൂന്നര രൂപ!
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ ബഡ്ജറ്റില്‍ എക്സൈസ് നികുതി, സെസ് എന്നിവ കൂട്ടിയതിലൂടെ 28,000 കോടിയുടെ അധികവരുമാനം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക