ലിയോണ്‍: ലോകകപ്പ് ഫുട്ബോളില്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെ അട്ടിമറിച്ച് അമേരിക്ക സ്വന്തമാക്കി. മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്പിച്ചാണ് അമേരിക്ക തുടര്‍ച്ചയായ രണ്ടാംവട്ടവും ലോകകിരിടം നേടിയത്. അറുപത്തിയൊന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മേഗന് റാപിനോയാണ് അമേരിക്കയെ ആദ്യം മുന്നിലെത്തിച്ചത്.
ഈ ലോകകപ്പിലെ മേഗന്റെ ആറാം ഗോളായിരുന്നു ഇത്. മേഗന് തന്നെ പ്ലെയര്‍ ഓഫ് ദി മാച്ചുമായി.റോസ് ലവെല്ലയിലൂടെ അമേരിക്ക വീണ്ടും ലക്ഷ്യം കണ്ടു.അമേരിക്കന്‍ മുന്നേറ്റനിര എട്ട് കോര്‍ണറുകള്‍ നേടിയെടുത്തപ്പോള്‍ രണ്ടു കോര്‍ണര്‍ മാത്രമാണ് നെതര്‍ലന്‍ഡ്സിന് നേടാനായത്. കഴിഞ്ഞ തവണ കാനഡയില്‍ നടന്ന ലോകകപ്പില്‍ ജപ്പാനെ മറികടന്നാണ് അമേരിക്ക കിരീടം സ്വന്തമാക്കിയത്. 1991, 99 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുന്‍പ് അമേരിക്കയുടെ കിരീടംനേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക