ന്യൂഡല്‍ഹി: ആഗ്രയ്ക്കടുത്ത് ദില്ലി അതിവേഗ പാതയിൽ നടന്ന ബസ് അപകടത്തിൽ 29 പേര് മരിച്ചു. ബസ് നദിയിലേക്ക് മറിയുകയായിരുന്നു. 15 അടി താഴ്ചയുള്ള നദിയിലേക്കാണ് ബസ് മറിഞ്ഞത്. ലഖ്നോവില്‍ നിന്നും ദില്ലിയിലേക്ക് പോവുകയായിരുന്നു ബസ്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച ആയതിനാല്‍ ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും അടിയന്തര സഹായം ഉറപ്പുവരുത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക