ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണമായ ചന്ദ്രയാൻ-2 പുതിയ ലക്ഷ്യത്തിലേക്ക് കുതിച്ചുയരാൻ തയ്യാറായി എന്ന് ഐ എസ് ആർ ഒ. തിങ്കളാഴ്ച പുലര്‍ച്ചെ 2.51 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ പേടകം വഹിച്ചകൊണ്ടുള്ള റോക്കറ്റുകള്‍ കുതിച്ചുയരും. വിക്ഷേപണത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
കരുത്തിലും പ്രകടനത്തിലും മുന്നിലായ ബാഹുബലിയെന്ന് വിളിപ്പേരുള്ള ജിഎസ്എല്‍വി മാര്‍ക്ക് ത്രി റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണം. ചന്ദ്രന്റെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവം കണക്കാക്കി റോക്കറ്റ് മൂന്നു ലക്ഷത്തി എണ്‍പത്തിനാലായിരം കിലോമീറ്റര്‍ സഞ്ചരിക്കും. ആയിരം കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ദൗത്യത്തില്‍ റോക്കറ്റ് വിക്ഷേപണത്തിന് മാത്രം ഇരുന്നുറൂ കോടിയാണ് മുടക്ക് മുതല്‍. ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ.
ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യം ലക്ഷ്യമിടുന്നത് ചന്ദ്രനിലെ ഹീലിയം -മൂന്ന് ഐസോടോപ്പിന്റെ സാധ്യതകളാണെന്ന് റിപ്പോര്‍ട്ട്. മാലിന്യമുക്തമായ ഊര്‍ജസ്രോതസ്സ് എന്നാണ് ഹീലിയത്തെ കണക്കാക്കുന്നത്. ഇതിന്റെ ഖനന സാധ്യകള്‍ ചന്ദ്രയാന്‍ -2 ന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
ഭൂമിയേപ്പോലെ കാന്തികമണ്ഡലത്തിന്റെ രക്ഷാകവചമില്ലാത്തതിനാല്‍, സൗരവാതത്തിന്റെ സ്വാധീനം മൂലമാണ് ചന്ദ്രനില്‍ ഹീലിയം -മൂന്ന് നിക്ഷേപിക്കപ്പെടുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചന്ദ്രനില്‍ സുലഭമായി കാണുന്ന ഒന്നാണ് ഹീലിയം-മൂന്ന് ഐസോടോപ്പ്. ചന്ദ്രനില്‍ ഏകദേശം 10 ലക്ഷം മെട്രിക് ടണ്‍ ഹീലിയം-മൂന്നിന്റെ നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഇതിന് ഒരുടണ്ണിന് ഏകദേശം 500 കോടി ഡോളറാണ് നിലവില്‍ മൂല്യമായി കണക്കാക്കുന്നത്. ഇതില്‍ കാല്പങ്കോളം ഭൂമിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക