കാലിൽ കൊലുസണിയാൻ ആഗ്രഹിക്കാത്ത പെൺകുട്ടികൾ ഉണ്ടാകില്ല. പിച്ചവച്ചു നടക്കുമ്പോൾ തന്നെ കൊലുസിന്റെ ശബ്ദം കേൾക്കാൻ ഇഷ്ട്ടപെടുന്നതാണ് മിക്ക കുട്ടികളും. അങ്ങനെ ഒരാഗ്രഹമായാണ് മൂന്നുവയസുകാരി ബദിരിയ ജ്വല്ലറിയിൽ എത്തിയത്. മാതാപിതാക്കൾക്കൊപ്പം ജ്വല്ലറിയിൽ എത്തിയ ബദിരയുടെ കാലുകൾ കണ്ടപ്പോൾ ജ്വല്ലറി ഉടമയുടെ നെഞ്ച് തകർന്നു. കൊലുസണിനായി നീട്ടിയത് വെപ്പുകാളുകളായിരുന്നു. തന്നെ വേദനയിലാക്കിയ സംഭവത്തെ കുറിച്ച് ജ്വല്ലറി ഉടമ ജബ്ബാര്‍ പനക്കാവിള എഴുതിയ പോസ്റ്റാണിപ്പോൾ വൈറലാവുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഞാന്‍ ജ്യൂവലറി തുടങ്ങിയിട്ട് 25 വര്‍ഷമായി ഇന്നെന്റെ മനസിനെ വല്ലാതെ നൊമ്ബരപ്പെടുത്തിയ ഒരു നിമിഷമായിരുന്നു… വളരെ വളരെ വേതനയോടെ ആണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്…..ആര്‍ക്ക് എങ്കിലും വിശമമായെങ്ങില് എന്നോട് ഷെമിക്കണം…… സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ്…… ആ കുഞ്ഞിനെ കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല………പുനലൂര്‍ ഉറുകുന്നിലുള്ള താജുദീന്റെ മകള്‍ 3 വയസുള്ള ബദിരയാ എന്ന പൊന്നുമോള് ജന്മനാല് അംഗവൈകല്യമുള്ള ഒരു പൊന്നുമോള് കടയില്‍ വന്നു. തന്റെ ഇരു കാലുകളിലും എല്ലാ കുട്ടികളെ പോലെ തന്നെ കുലുസ് അണിയാന്‍ എന്ന ആഗ്രഹംവുമായി എത്തി. ഇരുവെപ്പുകാലുകളിലും സങ്കടത്തോടുകൂടി കുല്‍സ് ഈ മോള്‍ക്ക് അണിഞ്ഞു കൊടുത്തു. അപ്പോള്‍ ആ പിഞ്ചു മനസിന്റെ സന്തോഷം പറഞ്ഞു അറിയിക്കാന്‍ പറ്റാത്തത് ആയിരുന്നു.
https://www.facebook.com/connectingkeralaofficial/videos/901241400209243/?t=0
പ്രതികരിക്കാൻ ഇവിടെ എഴുതുക