ഇന്ത്യയിലെ മാക്സി സ്കൂട്ടര്‍ വിപണിയില്‍ ഭാഗ്യ പരീക്ഷണത്തിന് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ടയുമെത്തുന്നു. നിലവില്‍ ജപ്പാനില്‍ നിന്നു തന്നെയുള്ള സുസുക്കിക്കു മാത്രമാണ് ഈ വിഭാഗത്തില്‍ സാന്നിധ്യമുള്ളത്. മാക്സി സ്കൂട്ടര്‍ അല്ലെങ്കിലും കമ്പനി കഴിഞ്ഞ വര്‍ഷം അവതരിച്ച ബര്ഗ്മാന് 125 മാത്രമാണ് ഇന്ത്യയില്‍ നിലവില്‍ ഈ വിഭാഗത്തില്‍ വില്‍പ്പനയ്ക്കുള്ളത്. ബര്ഗ്മാനിലൂടെ ഇന്ത്യക്കാര്‍ മാക്സി സ്കൂട്ടര്‍ പരിചയപ്പെട്ട സ്ഥിതിക്ക് സ്വന്തം പോരാളിയായ ഫോഴ്സ 300 അവതരിപ്പിച്ചു നേട്ടം കൊയ്യാനാണു ഹോണ്ടയുടെ നീക്കം. മിക്കവാറും ഇക്കൊല്ലം അവസാനത്തോടെ തന്നെ ഫോഴ്സ 300 ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമെന്നാണു സൂചന. വിലയേറിയ മോഡലുകളുടെ വില്‍പ്പനയ്ക്കായി ഹോണ്ട ആരംഭിച്ച ‘ബിഗ് വിങ്’ ഡീലര്‍ഷിപ്പുകള്‍ വഴിയാവും ഫോഴ്സയുടെയും വിപണി പ്രവേശം.
ആധുനിക രൂപകല്‍പ്പനയ്ക്കൊപ്പം യഥേഷ്ടം സംഭരണ സ്ഥലവും കാറ്റിലും മഴയിലുമൊക്കെ മികച്ച സുരക്ഷയുമൊക്കെ വാഗ്ദാനം ചെയ്യുന്ന ഗീയര്ഹരിത സ്കൂട്ടറുകളാണ് മാക്സി സ്കൂട്ടര്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്നത്.
കരുത്തുറ്റ എന്‍ജിനും യാത്രാസുഖം ഉറപ്പേകുന്ന സീറ്റുമൊക്കെയുള്ളതിനാല് സാധാരണ സ്കൂട്ടറില്‍ നിന്നു വ്യത്യസ്തമായി ക്രൂസര്‍ പോലെയും മാക്സി സ്കൂട്ടര്‍ ഉപയോഗിക്കാനാവുമെന്ന നേട്ടമുണ്ട്. പക്ഷേ സൗകര്യങ്ങളും സംവിധാനങ്ങളുമേറുന്നതിനൊപ്പം മാക്സി സ്കൂട്ടറുകള്‍ക്കു വിലയുമേറുമെന്നതാണു പ്രശ്നം. ഹോണ്ടയുടെ ഫോഴ്സ ഇന്ത്യയിലെത്തുമ്പോള്‍ ഷോറൂം വില ഏഴു ലക്ഷം രൂപയോടടുത്താവുമെന്നാണു കണക്കാക്കുന്നത്. ഇതോടെ സ്കൂട്ടറുകള്‍ക്കു പകരം ഡ്യുകാറ്റി മോണ്‍സ്റ്റര്‍ 797, ട്രയംഫ് സ്ട്രീറ്റ് ട്വിന്‍, കാവസാക്കി സെഡ് 900 തുടങ്ങിയ കരുത്തന് ബൈക്കുകളോടാവും ഫോഴ്സയ്ക്കു പോരാടേണ്ടി വരിക. അതുപോലെ നിലവില്‍ ഇന്ത്യയില്‍ ലഭ്യമാവുന്ന 300 സി സി മാക്സി സ്കൂട്ടറായ കിംകൊ എക്സ് ടൗണ്‍ 300 ഐയ്ക്ക് ഡല്‍ഹിയില്‍ 2.30 ലക്ഷം രൂപ മാത്രമാണു വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക